Kerala
പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പ്ലസടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബയസൺവാലി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലിസിൽ പരാതി നൽകിയിരുന്നു
ഇടുക്കി ചിത്തിരപുരം വണ്ടിത്തറയിൽ രാജേഷിന്റെ മകൾ രേഷ്മ എന്ന 17കാരി കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസ് തിരയുന്നത് പിതാവിന്റെ അർത്ഥ സോഹദരൻ അരുണിനെയെന്ന് വെളിപ്പെടുത്തൽ. രാജേഷിന്റെ പിതാവ് അമ്പുജാക്ഷന് മറ്റൊരുസ്ത്രീയിലുണ്ടായ മകനാണ് അരുൺ. ഇയാൾ രാജേഷുമായി സൗഹൃദത്തിലായിരുന്നു. കോവിഡ് കാലത്ത് മാസങ്ങളോളം അരുൺ രാജേഷിന്റെ വീട്ടിലാണ് തങ്ങിയിരുന്നത്. നിലിവൽ രാജകുമാരിക്കടുത്ത് ഫർണ്ണിച്ചർ നിർണ്ണമാണ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. വീട്ടിൽ നിന്നും 4 കിലോമീറ്ററോളം അകലെയുള്ള ബസ്സ് സ്റ്റോപ്പിൽ നിന്നാണ് സ്ഥിരമായി രേഷ്മ ബൈസൺവാലിയിലെ സ്കൂളിലേയ്ക്ക് പോയിരുന്നത്. പോകുമ്പോഴും തിരിച്ചെത്തുമ്പോഴും മിക്കവാറും രേഷ്മയ്ക്കൊപ്പം അരുണും ഉണ്ടാവാറുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും പോലീസിന് ലഭിച്ച വിവരം. ബസ്സ്സ്റ്റോപ്പിൽ കാത്തുനിൽക്കുകയും വീട്ടിലേയ്ക്ക് ഇവർ ഒന്നിച്ചാണ് എത്തിയിരുന്നതെന്നും വീട്ടുകാരും സമ്മതിയ്ക്കുന്നുണ്ട്.
പതിവുപോലെ ഇന്നലെയും അരുൺ രേഷ്മയെ കാത്തുനിന്നിരുന്നെന്നും ഇവർ ഒരുമിച്ച് ബസ്റ്റോപ്പിൽ നിന്നും വീട്ടിലേയ്ക്ക് യാത്ര തിരിച്ചെന്നുമാണ് ഇതുവരെ ലഭിച്ച തെളിവുകളിൽ നിന്നും വ്യക്തമായിട്ടുള്ളത്. ഇരുവരും ഒരുമിച്ച് നടന്നുവരുന്നതിന്റെ സി സി ടിവി ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രേഷ്മയുടെ മാതാവ് ജെസി വീടിനടുത്തുള്ള കുക്കുമീർ റിസോർട്ടിലെ താൽക്കാലിക ജീവനക്കാരിയാണ്.സ്കൂൾ വീട്ട് വീട്ടിലേയ്ക്ക് വരുന്നവഴിയിൽ രേഷ്മ റിസോർട്ടിലെത്തുകയും മാതാവുമൊത്ത് പിന്നീട് വീട്ടിലേയ്ക്ക് പുറപ്പെടുകയുമായിരുന്നു പതിവ്. ഇന്നലെയും ജെസി മകളെ കാത്തുനിന്നിരുന്നു.4. 30-തോടെ എത്തുന്ന മകളെ 6 മണിയായിട്ടും കാണാഞ്ഞതിനെത്തുടർന്ന് ഇവർ വല്ലാത്ത വിഷമത്തിലായി.തുടർന്ന് മാതാപിതാക്കൾ വിവരം വെള്ളത്തൂവൽ പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് മിസ്സിംഗിന് കേസെടുത്ത് ഉടൻ അന്വേഷണം ആരംഭിച്ചു.രേഷ്മയും അരുണും സ്ഥിരമായി സഞ്ചരിച്ചിരുന്ന പാതയോരത്ത് പ്രവർത്തിച്ചിരുന്ന റിസോർട്ടിലെ സി സി ടിവി ദൃശ്യം പരിശോധിച്ചതിൽ ഇന്നലെ വൈകിട്ടും അരുൺ രേഷ്മയ്ക്കൊപ്പമുണ്ടായിരുന്നെ
നീണ്ടപാറ സ്വദേശിയായിരുന്ന രാജേഷ് പത്ത് വർഷം മുമ്പാണ് ചിത്തിരപുരത്തിനടുത്ത് വാടകയ്ക്ക് താമസമാക്കിയത്. കൂലിപ്പണിക്കാരനായിരുന്നു. ഇവർക്ക് രണ്ട് മക്കളാണ്. മകൻ വിഷ്ണു കുഞ്ചിത്തണ്ണി ഗവ.ഹയർസെക്കന്ററിവിദ്യാലയത്തിലെ 7-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് മൃതദ്ദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റുമോർട്ടിത്തിനായി കോട്ടയം മെഡിയ്ക്കൽ കോളേജിലേയ്ക്ക് മാറ്റുമെന്നാണ പോലീസിൽ നിന്നും ലഭിയ്ക്കുന്ന വിവരം.