News
സര്‍വേയ്ക്കെത്തിയ ആശാ വര്‍ക്കര്‍ക്ക് ക്രൂരമര്‍ദനം; കൈവശമുണ്ടായിരുന്ന തുള്ളി മരുന്നു കുപ്പിയും നശിപ്പിച്ചു; ദമ്പതികള്‍ക്കെതിരേ കേസ്
കൊല്ലം: പോളിയോ തുള്ളിമരുന്ന് വിതരണത്തെപ്പറ്റിയുള്ള വിവരം മതിലില്‍ രേഖപ്പെടുത്തിയതിന്റെ പേരില്‍ ആശാ വര്‍ക്കര്‍ക്ക് ക്രൂരമര്‍ദ്ദനം. കൊല്ലം ചിതറിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പോളിയോ തുള്ളിമരുന്ന് വിവരങ്ങള്‍ മതിലില്‍ രേഖപ്പെടുത്തിയ ആശ വര്‍ക്കറായ മഹേശ്വരിയമ്മയ്ക്കാണ് മര്‍ദ്ദനമേറ്റതായി പരാതി്. ആശ വര്‍ക്കറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഐരക്കുഴി സ്വദേശി സൈനുലാബ്ദ്ദീനും കുടുംബത്തിനുമെതിരെ കടയ്ക്കല്‍ പൊലീസ് കേസെടുത്തു
മടത്തറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആശാ വര്‍ക്കറാണ് മഹേശ്വരിയമ്മ. പോളിയോ നല്‍കാത്ത കുട്ടികളെ കണ്ടെത്താനായിട്ടുള്ള പതിവ് പരിശോധനയുടെ ഭാഗമായി മഹേശ്വരിയമ്മ സൈനുലാബ്ദ്ദീന്റെ വീട്ടിലുമെത്തിയിരുന്നു. അംഗന്‍വാടി ജീവനക്കാരിയായ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നു. അഞ്ചു വയസില്‍ താഴയുള്ള കുട്ടികള്‍ ആരും അവിടെയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് ആശാവര്‍ക്കര്‍ ഭിത്തിയില്‍ നമ്പര്‍ രേഖപ്പെടുത്തി. ഇത് മായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബനാഥനായ സൈനുദ്ദീനും ഭാര്യ സജ്നയും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചു എന്നാണ് മഹേശ്വരിയമ്മ പരാതിയില്‍ പറയുന്നത്. ഇവരുടെ കയ്യിലുണ്ടായിരുന്ന പോളിയോ വാക്സിനുകളും നശിപ്പിച്ചു എന്നും പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സൈനുദ്ദീനും ഭാര്യക്കുമെതിരെ കേസെടുത്തത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മഹേശ്വരിയമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.
പൗരത്വ നിയമ ഭേദഗതി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ സര്വെയ്ക്കെത്തുന്നവരോട് പലരും മോശമായി പെരുമാറുന്നു എന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോഷണ്‍ അഭിയാന് സര്‍വെയ്ക്ക് സെന്‍സസും എന്‍പിആറും തമ്മില്‍ ഒരു ബന്ധവുമില്ലെന്നു കാട്ടി സംസ്ഥാന സര്‍ക്കാര്‍ പരസ്യവും പുറത്തിറക്കിയിട്ടുണ്ട്. മഹേശ്വരിയമ്മ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് പൊതുമുതല്‍ നശിപ്പിച്ചതിനും ആശാവര്‍ക്കറുടെ ജോലി തടസപ്പെടുത്തിയതിനും സൈനുലാബ്ദ്ദീനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തതായി സൂചന.
സംഭവത്തില്‍ പൊലീസ് കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേ സമയം, ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളെ എത്തിക്കാതിരുന്നതിനാല്‍ സംസ്ഥാനത്തെ 4,90,645 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായില്ലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. തുള്ളിമരുന്ന് വിതരണത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ മലപ്പുറം ജില്ലയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവിടത്തെ 46 ശതമാനം കുട്ടികള്‍ക്കും പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടി നടന്ന ജനുവരി 19-ന് പോളിയോ തുള്ളിമരുന്ന് നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
സംസ്ഥാനത്തെ 24,50,477 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 19,59,832 കുട്ടികള്‍ക്ക് 19-ന് തുള്ളിമരുന്ന് നല്കി. ആകെ കുട്ടികളുടെ 80 ശതമാനമാണിത്. 20 ശതമാനം കുട്ടികള്‍ ഇപ്പോഴും വാക്സിനേഷന് പുറത്താണെന്നും സൂചനയുണ്ട്. കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, തുടങ്ങിയ സ്ഥലങ്ങളിലടക്കം 23,466 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ഇവിടേക്ക് രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുവന്നില്ല.
മലപ്പുറവും കാസര്‍കോടും പാലക്കാടും തുള്ളിമരുന്നിനോട് മുഖം തിരിച്ചപ്പോള്‍ ഇടുക്കി, തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകള്‍ 90 ശതമാനം കടന്നിരുന്നു. ചൊവ്വാഴ്ചവരെയാണ് വീടുകളില്‍ നേരിട്ടെത്തി ആരോഗ്യവകുപ്പ് അധികൃതര്‍ തുള്ളിമരുന്ന് നല്‍കിയത്. എന്നാല്‍, ഇതിനോട് മുഖംതിരിക്കുന്ന രക്ഷിതാക്കളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ അതില്‍ പലഭാഗത്തും വാകസിനെതിരെ മുഖം തിരിക്കുന്ന നടപടികള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.