News
'അർബുദ ബാധിതയാണ്'; ' കോവിഡ് സാഹചര്യം കണക്കിലെടുക്കണം'; 'ജാമ്യ ഹർജി ഉടൻ പരിഗണിക്കണം'; ആവശ്യവുമായി സോളാർ കേസ് പ്രതി സരിത ഹൈക്കോടതിയിൽ; ഹാജരാക്കിയ രേഖകളിൽ കീമോ തെറാപ്പിയുടെ കാര്യം വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ക്യാന്‍സര്‍ ബാധിതയായതിനാല്‍ തന്റെ ജാമ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യവുമായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഹൈക്കോടതിയില്‍. താന്‍ അര്‍ബുദ ബാധിതയാണെന്നും കോവിഡ് സാഹചര്യം കണക്കിലെടുക്കണമെന്നും സരിത കോടതിയോട് അപേക്ഷിച്ചു. ജസ്റ്റിസ് വിജി അരുണ്‍ ഹര്‍ജി അടുത്തയാഴ്ച്ചത്തേക്ക് മാറ്റി.
ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കുന്ന ഫെബ്രുവരി 25ന് തന്നെ ജാമ്യഹര്‍ജി കൂടി പരിഗണിക്കണമെന്ന ആവശ്യമാണ് സരിത കോടതിക്കുമുന്നില്‍ വെച്ചത്.
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്റേയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരേയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വോദം കേള്‍ക്കാന്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായരും കോടതിയില്‍ ഹാജരായിരുന്നില്ല.
സരിതക്ക് കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് അവരുടെ അഭിഭാഷകന് കോടതിയില്‍ മുന്‍പ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ സരിതയുടെ അഭിഭാഷകന് ഹാജരാക്കിയ രേഖകളില്‍ കീമോ തെറാപ്പിയുടെ ഒരു കാര്യവും വ്യക്തമാക്കുന്നില്ലെന്നായിരുന്നു വിചാരണവേളയില്‍ പ്രോസിക്യൂഷന്റെ വാദം.സിപിഎമ്മിന് തന്നെ പേടിയാണെന്ന് സരിത എസ്. നായര്‍. തൊഴില്‍ തട്ടിപ്പിന് ശ്രമിക്കുന്ന സരിതയുടെ ശബ്ദരേഖയുടെ കൂടുതല്‍ ഭാഗം പുറത്തായി.
നെയ്യാറ്റിന്‍കരയില്‍ തൊഴില്‍ തട്ടിപ്പിന് ഇരയായ യുവാവിനോടാണ് സരിതയുടെ അവകാശവാദം. പിന്‍വാതില്‍ നിയമനം നടത്തുന്നത് പാര്‍ട്ടി ഫണ്ടിനായാണ്. പാര്‍ട്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമായി പണം പങ്കുവയ്ക്കും. സിപിഎം ഇതെല്ലാം സമ്മതിക്കുന്നത് തന്നെ പേടിയായതുകൊണ്ടാണെന്നും സരിത പറയുന്നു. സര്‍ക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയില്‍ 4 പേര്‍ക്കു താന്‍ വഴി പിന്‍വാതില്‍ നിയമനം നല്കിയെന്നു സോളര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായര്‍ അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണം ടിവി ന്യൂസ് ചാനലുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നിയമനങ്ങള്‍ക്കു രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നും ജോലി കിട്ടുന്നവര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണു ധാരണയെന്നും സരിത അരുണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു.
ഒരു വര്‍ഷമായി നെയ്യാറ്റിന്‍കര പൊലീസിന്റെ കൈവശം ഇതുണ്ടെങ്കിലും ശബ്ദരേഖയുടെ ആധികാരികത പരിശോധിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു സരിതയ്ക്കെതിരെ നല്കിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല. കെടിഡിസിയിലും ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിന്‍കര സ്വദേശികളായ 2 യുവാക്കളില്‍ നിന്നു സരിതയും കൂട്ടരും 14 ലക്ഷത്തോളം രൂപ തട്ടിച്ചെന്നാണു പരാതി.